ഒടുവില്‍ മോഹൻലാലിന്റെ ബറോസ് സിനിമ ഒടിടിയില്‍ പ്രദര്‍ശനത്തിന്.
വൻ പ്രതീക്ഷയോടെ എത്തിയ മോഹൻലാല്‍ ചിത്രമാണ് ബറോസ്. സംവിധായകൻ മോഹൻലാലെന്ന് ആദ്യമായി ഒടുവില്‍ സ്ക്രീനില്‍ തെളിഞ്ഞതും പ്രത്യേകതയായിരുന്നു. കുട്ടികള്‍ ഇഷ്ടപ്പെടുന്ന തരത്തിലുമായിരുന്നു ബറോസ്. ഒടിടിയിലേക്കും ബറോസ് ഒടുവില്‍ എത്തിയിരിക്കുകയാണ്.
ചിത്രം ഡിസ്നി പ്ലസ് ഹോട്സ്റ്റാറിലൂടെയാണ് ഒടിടിയില്‍ എത്തിയത്. മലയാളത്തിന്റെ മോഹൻലാലിന്റെ ബറോസ് സിനിമയ്ക്ക് ഒടിടിയില്‍ മികച്ച അഭിപ്രായം നേടാനാകുമോയെന്നതിലാണ് ആകാംക്ഷ. വൻ നഷ്ടത്തിലേക്ക് കൂപ്പുകുത്തിയിരുന്നു മോഹൻലാല്‍ ചിത്രം എന്നാണ് വ്യക്തമാകുന്നത്. ബറോസ് ഒരു പാൻ ഇന്ത്യൻ ചിത്രമായിട്ട് ഒരുക്കിയിട്ടും അതൊന്നും അനുകൂല ഘടകമാകുന്നില്ല.
ബറോസിനെ പ്രശംസിച്ച് വിവിധ സംവിധായകരടക്കം രംഗത്ത് എത്തിയിരുന്നതും നേട്ടമായി മാറുന്നില്ല എന്നാണ് കളക്ഷൻ നിലവില്‍ തെളിയിച്ചിരുന്നത്. കേരളത്തില്‍ മാത്രം അഡ്വാൻസായി ഒരു കോടി രൂപയില്‍ അധികം നേടിയിരുന്നു മോഹൻലാല്‍ ചിത്രം ബറോസ്. എന്നാല്‍ പിന്നീട് മോഹൻലാലിന്റെ ബറോസ് ചിത്രത്തിന് മുന്നോട്ടു പോകാനായില്ല. വിവിധ ഭാഷകളിലെ താരങ്ങളായിരുന്നു മോഹൻലാല്‍ ചിത്രത്തില്‍ വേഷമിട്ടത്.
മോഹൻലാല്‍ പാടുന്നുവെന്നതും ബറോസ് എന്ന ചിത്രത്തിന്റെ പ്രധാന ആകര്‍ഷണമായിരുന്നു എന്നാണ് പ്രതികരണങ്ങള്‍. മനോഹരമായ ഗാനമാണ് ചിത്രത്തിലേത് എന്നാണ് താരത്തിന്റെ ആരാധകരുടെ അഭിപ്രായവും. സംവിധായകൻ മോഹൻലാലിന്റെ ബറോസ് എന്ന സിനിമയുുടെ ഛായാഗ്രാഹണം നിര്‍വഹിച്ചിക്കുന്നത് സന്തോഷ് ശിവനാണ്. ജിജോ പുന്നൂസ് എഴുതിയ കഥയിലെടുക്കുന്ന ചിത്രം ത്രീഡിയില്‍ എത്തുമ്പോള്‍ ആകെ ബജറ്റ് 150 കോടിയായിരുന്നുവെന്നും റിപ്പോര്‍ട്ടുകളില്‍ നിന്ന് നേരത്തെ വ്യക്തമായിരുന്നു. നിര്‍മാണം ആന്റണി പെരുമ്പാവൂര്‍ ആണ്. മോഹൻലാല്‍ നായകനാകുന്ന ഒരു ഫാന്റസി ചിത്രമാണ് ബറോസ്. മാര്‍ക്ക് കില്യനും ലിഡിയൻ നാദസ്വരവും സംഗീതം പകരുമ്പോള്‍ നായകനായ മോഹൻലാലിന്റെ ബറോസ് കഥാപാത്രം കുട്ടികള്‍ക്കും ഇഷ്ടപ്പെട്ടിട്ടുണ്ടെങ്കിലും തിയറ്ററില്‍ ഗുണമാകുന്നില്ല.
Read More: വേണ്ടത് വെറും 40 ലക്ഷം, ഇതാ ആ വമ്പൻ നേട്ടത്തിലേക്ക് രേഖാചിത്രം, തുടക്കം ആസിഫ് അലിയിലൂടെയോ?
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക
